Monday 19 June 2017

യുവത്വത്തിന്റെ മേളയ്ക്ക് ഇന്ന് തിരശ്ശീലവീഴും

യുവജനങ്ങളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇ് തിരശ്ശീലവീഴും. സാംസ്‌കാരിക വൈവിധ്യങ്ങളുടെ ദൃശ്യാനുഭവങ്ങള്‍ യുവതലമുറയുടെ കാഴ്ചാനുഭവത്തില്‍ പുതിയ ഭാവമണ്ഡലങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ ചിത്രങ്ങളായിരുന്നു മേളയുടെ സവിശേഷത.

വൈകിട്ട് ആറിന് കൈരളി തിയറ്ററില്‍ നടക്കുന്ന  സമാപനചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായിരിക്കും. ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആണ് മുഖ്യാതിഥി. ചലച്ചിത്രസംവിധായകന്‍ കെ.പി കുമാരനെ ചടങ്ങില്‍ ആദരിക്കും. കോര്‍പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാംസ്‌കാരിക വകുപ്പ് സെക്ര'റി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്ര'റി മഹേഷ് പഞ്ചു എന്നിവര്‍ സന്നിഹിതരായിരിക്കും. ചടങ്ങില്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.

ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ലോങ്ങ് ഡോക്യുമെന്ററി, മികച്ച ഷോര്‍ട്ട്  ഡോക്യുമെന്ററി എന്നിവയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുത്. 40 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ളവ ലോങ്ങ് ഡോക്യൂമെന്ററിയും അതില്‍ കുറഞ്ഞവ ഷോര്‍ട്ട് വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോങ്ങ് ഡോക്യൂമെന്ററിക്ക് ഒരു ലക്ഷം രൂപയും ഷോര്‍ട്ട് ഡോക്യൂമെന്ററിക്ക് 50,000 രൂപയുമാണ് സമ്മാനം. മികച്ച ഒന്നാമത്തെ ഹ്രസ്വ ചിത്രത്തിന് 50,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 25,000  രൂപയുമാണ് സമ്മാനമായി ലഭിക്കുക. മികച്ച അനിമേഷന്‍ ചിത്രത്തിന് 25,000  രൂപയും ക്യാമ്പസ് ഷോര്‍ട്ട് ഫിക്ഷന് 20,000 രൂപയും ലഭിക്കും. പ്രശസ്ത ഛായാഗ്രാഹകന്‍ നവ്‌റോസ് കോട്രാക്ടര്‍ സംഭാവന ചെയ്യുന്ന മികച്ച ഡോക്യുമെന്ററി ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരവും പട്ടികയിലുണ്ട്. 15,000 രൂപയാണ് സമ്മാനത്തുക. സമാപനച്ചടങ്ങിനു ശേഷം അവാര്‍ഡ് നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ജൂ 16 മുതല്‍  20 വരെ കൈരളി, ശ്രീ, നിള തീയേറ്ററുകളിലായി നട മേളയില്‍ വിവിധ ഭാഗങ്ങളിലായി 210 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മേളയില്‍ ഉദ്ഘാടന ചിത്രങ്ങളായി അമേരിക്കന്‍ ഡോക്യുമെന്ററി 'ലൈഫ്, ആനിമേറ്റഡും' ബംഗാളി ഹ്രസ്വചിത്രമായ 'സഖിസോണ'യും പ്രദര്‍ശിപ്പിച്ചു. മത്സരവിഭാഗത്തില്‍ അനിമേഷന്‍, ക്യാമ്പസ് ഫിലിം, ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായി 77 ചിത്രങ്ങളുണ്ടായിരുന്നു

ചലച്ചിത്രാചാര്യനെ ആദരിക്കുന്ന വിഭാഗത്തില്‍ പ്രമുഖ ജര്‍മന്‍ സംവിധായകന്‍ വിം വെന്‍ഡേഴ്‌സിന്റെ ചിത്രങ്ങള്‍ ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പലസ്തീനിയന്‍ സംവിധായിക മയി മസ്രി,  വിപിന്‍ വിജയ് എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. മലയാളത്തിലെ സമാന്തര സിനിമക്ക് ശക്തമായ അടിത്തറ പാകിയ കെ.ജി. ജോര്‍ജിന്റെ ജീവിതം ചിത്രീകരിച്ച '81/2 ഇന്റര്‍ ക'്‌സ്: ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ.ജി. ജോര്‍ജ് എ ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനം നടന്നു. പ്രശസ്ത ചലച്ചിത്രകരനായ അന്തരിച്ച ചലം ബെൂര്‍ക്കറിനെ സംവിധായകനായ ആര്‍.പി. അമുദന്‍ അനുസ്മരിച്ചു. ചലം ബൂര്‍ക്കറുടെ പ്രശസ്ത ചിത്രമായ ചില്‍ഡ്രന്‍ ഓഫ് മിനി ജപ്പാനും പ്രദര്‍ശിപ്പിച്ചു.

പ്രശസ്ത കലാനിരൂപകനും തിരക്കഥാകൃത്തുമായ ജോ ബര്‍ഗര്‍ക്കും മേള സ്മരണാഞ്ജലി അര്‍പ്പിച്ചു. ഛായാഗ്രാഹകന്‍ രഞ്ജന്‍ പാലിതിന്റെ ഛായാഗ്രഹണ ശില്‍പശാലയും ഓസ്‌ട്രേലിയന്‍ സംവിധായകന്‍ ആന്‍ട്രൂ വെയിലിന്റെ ഡോക്യുമെന്ററി നിര്‍മാണത്തെക്കുറിച്ചുള്ള സെമിനാറും ഉണ്ടായിരുു.
ശബ്ദത്തിലൂടെ മാത്രം സംവദിക്കുന്ന  സൗണ്ട്‌ഫൈല്‍സ് ആയിരുന്നു മേളയുടെ മറ്റൊരു ആകര്‍ഷണം. പ്രവാസി മലയാളികളുടെ ജീവിതം പകര്‍ത്തിയ മൈഗ്രന്റ് ബോഡീസ്, നേറ്റീവ് ഹാര്‍ട്ട്സ്, വിയ ഹ്രസ്വ ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ സിനിമകള്‍ ഉള്‍പ്പെടു വിയ ഷോര്‍ട്ട്സ്, ലാറ്റിനമേരിക്കന്‍ അനിമേഷന്‍ ചിത്രങ്ങള്‍ എീ വിഭാഗങ്ങള്‍ പ്രത്യേക ശ്രദ്ധ നേടി.

ഇന്‍ കോവര്‍സേഷന്‍, മീറ്റ് ദി പ്രസ്സ്, ഫെയ് ടു ഫെയ്‌സ് എീ പരിപാടികള്‍ മേളയോടനുബന്ധിച്ച് നടു. അസിമ മ്യൂസിക് ബാന്‍ഡ്, പിണി ഗായിക പുഷ്പവതിയുടെ സംഗീത സന്ധ്യ ആസ്വാദകര്‍ക്ക് ഓര്‍മയില്‍ സൂക്ഷിക്കാവു അനുഭവമായി മാറി. ശ്രീമതി അനുജ ഘോസാല്‍ക്കറിന്റെ ഡോക്യുമെന്ററി തിയറ്റര്‍ പെര്‍ഫോമന്‍സ് എന്നിവ മേളയുടെ ഭാഗമായി നടന്നു.

പ്രശസ്ത സംവിധായികയും പ്രൊഡ്യൂസറുമായ റിതു സരിന്‍, മലയാളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, പ്രോഗ്രാമറും ഫെസ്റ്റിവെല്‍ കോര്‍ഡിനേറ്ററുമായ കാര്‍ലോ ലോസ്ച് എന്നിവര്‍ കഥാവിഭാഗം ജൂറിയും ഓസ്‌ട്രേലിയന്‍ സംവിധായകനായ ആന്‍ഡ്രൂ വെയല്‍, ഡോക്യുമെന്ററി സംവിധായികയായ റെജുല ഷാ, മലയാളി സംവിധായകന്‍ വിപിന്‍ വിജയ് എന്നിവരുമാണ് ഡോക്യുമെന്ററി വിഭാഗം ജൂറി അംഗങ്ങള്‍.

No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...