Monday 19 June 2017

വിം വെന്റേഴ്‌സിന്റെ 'റൂം നമ്പര്‍ 666' ഇന്ന് പ്രദര്‍ശിപ്പിക്കും

1993 ലെ കാന്‍ ചലച്ചിത്രമേളയുടെ സമയത്ത് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്ന് 'റൂം നമ്പര്‍ 666' ല്‍ വിം വെന്റേഴ്‌സിന്റെ ആവശ്യപ്രകാരം ഒത്തുകൂടിയ സംവിധായകരോട് കാമറയുടെ കണ്ണുകള്‍ തുറുന്നു വെച്ച് സിനിമയുടെ ഭാവി എന്താകുമെന്ന് ചോദിക്കുകയും അതിന് അവര്‍ നല്‍കുന്ന ഉത്തരങ്ങളുമാണ് ഇന്ന് ചലച്ചിത്രാചാര്യനെ ആദരിക്കുന്ന  വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന വിം വെന്റേഴ്‌സിന്റെ 'റൂം നമ്പര്‍ 666' എ ചിത്രം.
 ലാറ്റിന്‍ അമേരിക്കയില്‍ നിുള്ള ആറ്  അനിമേഷന്‍ ചിത്രങ്ങള്‍ ഇുണ്ട്. ഗൈഡാ, ബൊഗോ' മി കഫ്ക, ബ്ലാക്ക് ഡോള്‍, ദ സാഡ്  ഹവുസ്, ഫ്‌ളക്‌സോസ്, നൈറ്റ്  എന്നീ അനിമേഷന്‍ സിനിമകളാണ് ലാറ്റിനമേരിക്കയില്‍ നി് പ്രദര്‍ശനത്തിനുള്ളത്. ലാറ്റിനമേരിക്കന്‍ ജീവിതങ്ങളുടെ വ്യത്യസ്തകള്‍ അനിമേറ്റ് ചെയ്യുന്ന ഈ വിഭാഗം ഇന്നത്തെ പ്രധാന ആകര്‍ഷണമാണ്.

സംഭാഷണങ്ങള്‍ ഇല്ലാതെ ദൃശ്യങ്ങളിലൂടെ കഥ പറയു 'ദ ലോസ്റ്റ് ബോട്ട് ' എന്ന  ചിത്രം അനിമേഷന്‍ വിഭാഗത്തിലാണ് മത്സരിക്കുന്നത്. മനുഷ്യരും റോബോട്ടുകളും സഹവര്‍ത്തിക്കുന്ന വിദൂരഭാവി പശ്ചാത്തലമാക്കിയ ചിത്രം വിഡ്ഡിയായ ഒരു കൊച്ചു റോബോട്ടിന്റെ സാഹസികാന്വേഷണങ്ങളാണ് പറയുന്നത്. ഷോര്‍ട് ഫിക്ഷന്‍, ഷോര്‍ട് ഡോക്യുമെന്ററി, ലോങ്ങ് ഡോക്യുമെന്ററി വിഭാഗങ്ങളില്‍ എട്ട് ചിത്രങ്ങള്‍ മത്സരത്തിനുണ്ട്.

ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പലസ്തീനിയന്‍ സംവിധായിക മയി മസ്രിയുടെ ചില്‍ഡ്രന്‍ ഓഫ് ഷെറ്റീല, മലയാളി സംവിധായകന്‍ വിപിന്‍ വിജയ് യുടെ 'ബ്രോക്കൺ  ഗ്ലാസ്' ടോ ഫിലും, ഹവാമഹല്‍' എന്നീ ചിത്രങ്ങളുണ്ടായിരിക്കും. അന്തര്‍ദേശിയ വിഭാഗത്തില്‍ ഏഴ് സിനിമകളും ഇന്ന് പ്രദര്‍ശിപ്പിക്കും. ഉച്ചക്ക് രണ്ടു മണിക്ക് നിളാ തീയേറ്ററില്‍ ഡോക്യുമെന്ററി സംവിധാനത്തെ ക്കുറിച്ചുള്ള ആസ്‌ട്രേലിയന്‍ സംവിധായകന്‍ ആന്‍ഡ്രൂ വയല്‍ നയിക്കുന്ന ക്ലാസ് ഉണ്ടാകും. മേളയുടെ സമാപന സമ്മേളനം കൈരളി തിയേറ്ററില്‍ വൈകുന്നേരം  ആറു മണിക്ക്.

No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...